.

ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ തലവരിയിനത്തിൽ തീ വെട്ടി കൊള്ളയാണ് നടത്തുന്നത്. ഒരു വിദ്യാർത്ഥിക്ക് ക്യാപിറ്റേഷൻ ഫീ ഇനത്തിൽ 35 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ ഈടാക്കുന്നു. ഫിസും മറ്റ് ചിലവുകളും കൂട്ടിയാൽ അരകോടിയിലധികം രൂപ രക്ഷിതാക്കൾ കണ്ടെത്തേണ്ടി വരും. എന്നാൽ വിദേശ രാഷ്ടങ്ങളിൽ ക്യാപിറ്റേഷൻ ഫീ ഇല്ല. ഓരോ സെമസ്റ്റ്ർ ഫീസ് വളെരെ കുറവുമാണ്. ചൈനയിലൊ, റഷ്യയിലൊ ഫിലിപ്പൈൻസിലൊ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന ചിലവെ വരുന്നുള്ളൂ. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് എം ബി ബി എസിന് ഏറ്റവും കൂട്തൽ വിദ്യാർത്ഥികൾ ചേർന്നത് ചൈനയിലെ യൂണിവേഴ്സിറ്റികളിലായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരുന്നു.
വിദേശ രാഷ്ട്രങ്ങളിൽ ഇംഗ്ലീഷ് മീഡിയത്തിൽ നടത്തപ്പെടുന്ന എം ബി ബി എസിന് പഠിക്കുന്ന വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ഇന്ത്യയിൽ വന്നാൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ടെസ്റ്റ് ' എഴുതേണ്ടതുണ്ട്. സീരിയസ്സായി. പഠിക്കുന്ന 'വിദ്യാർത്ഥികൾക്ക് അനായസമായി കടന്നു കയറാവുന്നതേ ഉള്ളു. .മുന്നൂറ് മാർക്കിൽ നടത്തെപ്പെടുന്ന പരീക്ഷ 150 മാർക്ക് കിട്ടിയാൽ പരീക്ഷ പാസാവും . നെഗറ്റീവ് മാർക്കുകൾ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല ;അൺ ലിമിറ്റഡ് ചാൻസാണുള്ളത്.
വിദേശ യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. ലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഗവൺമെന്റ് സ്വകാര്യ കോളേജുകളിലെ മെഡിക്കൽ സീറ്റുകൾ പര്യാപ്തമെല്ലാത്തതിനാൽ വിദേശയൂണിവേഴ്സിറ്റി കളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് വർഷം വർഷം കൂടുകയാണ്.
No comments:
Post a Comment