കോഴിക്കോട്: പ്രസംഗം സർഗ്ഗാത്മക കലയാണെന്നും അത് ആവിഷ്കാര രീതിയെ രൂപപ്പെടുത്തുന്നുവെന്നും ഗ്ലോബൽ പീസ് ട്രസ്റ്റ് ശനി ഴായ്ച രണ്ട് മണിക്ക് ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രഭാഷണ കല ശില്പശാലയിൽ പ്രമുഖർ അഭിപ്രായപ്പെട്ടു.
പ്രസംഗം വസ്തുതാപരമാണ്. എല്ലാവരും ഒരുപോലെ പറയണമെന്നില്ല . ആ വിഷ്കാര രീതി വ്യത്വ സ്തമായിരിക്കും. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ ടി.കെ. ഡി. മുഴുപ്പിലങ്ങാട് ശിപ്പശാലക്ക് നേതൃത്വം നൽകി.
വിഷയം എങ്ങിനെ തയാറാക്കണമെന്നും സദസ്സിനെയറിഞ്ഞ് എങ്ങനെ പ്രസംഗിക്കണമെന്നും സവിസ്തരം വിവരിച്ചു.
ഉറക്കെ പാരായണം ചെയ്യുന്നത് അക്ഷര ശുദ്ധിക്ക് ഏറെ ഗുണം ചെയ്യുമെന്നും ചൂണ്ടികാട്ടി.
പ്രാസംഗികൻ നല്ല'വായനക്കാരനായിരിക്കണം. എന്ത് പറയണമെന്ന് നമ്മുടെ മനസ്സിനെ ബോധ്യപ്പെടുത്തണം . ഒഴിഞ്ഞ ചാക്കിൽ' നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന പോലെ വിഷയത്തെ അറിയാത്തവന് പ്രസംഗിക്കാനാവില്ലെന്നും വിലയിരുത്താപ്പെട്ടു.
കവികൾ രൂപപ്പെടുന്നത് ജന്മസിദ്ധമാണെന്നും എന്നാൽ പ്രാസംഗികർ ഉണ്ടാക്കപ്പെടുകയാണെന്നും പ്രമുഖർ പറഞ്ഞു.
പ്രഭാഷാകർ വാക്കുകളുടെ ഉപാസകരാവണം. നല്ല പ്രഭാഷകർ സമൂഹത്തിന് ആവശ്യമാണെന്നും വിലയിരുത്തപ്പെട്ടു. അസ് വെംഗ് ,ഗോപാലകൃഷ്ണൻ ,ആർസു പങ്കെടുത്തു.
No comments:
Post a Comment